എളിമയുള്ള , സൗഹാർദ്ദപരമായ, പ്രചോദനാത്മകമായ വ്യക്തിത്വം-രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അറിയാവുന്നവർ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത് . ഒഡീഷയിൽ നിന്നുള്ള 64-കാരിയായ ഗോത്രവർഗ നേതാവ് ഇന്ത്യയുടെ ഗോത്രവർഗത്തിലെ ആദ്യത്തെ പ്രസിഡന്റായി അവരോധിക്കപ്പെടുമ്പോൾ വഴി മാറുന്നത് ചരിത്രം ആണ്. പല സവിശേഷതകൾ ഇവർക്ക് ഉണ്ട്. സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ പ്രസിഡന്റും ഉയർന്ന പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് മുർമു . ഇന്ത്യയുടെ പ്രഥമ പൗരനാകുന്ന രണ്ടാമത്തെ വനിതയാണ് അവർ. സന്താലി, ഒഡിയ ഭാഷകളിൽ പ്രാവീണ്യമുള്ള ദ്രൗപദി മികച്ച പ്രാസംഗികയുമാണ്.
ആദ്യ കാലജീവിതം
1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബെഡ ഗ്രാമത്തിലെ ഒരു സന്താൾ കുടുംബത്തിൽ ജനിച്ച മുർമുവിന്റെ യാത്ര സംഭവ ബഹുലം തന്നെയാണ് . ഗ്രാമത്തിൽ നിന്നും ആദ്യമായി കോളേജിൽ പോയ പെൺകുട്ടിയായിരുന്നു മുർമു .
രാഷ്ട്രീയത്തിൽ തന്റെ കരിയർ ആരംഭിക്കുന്നതിന് മുമ്പ്, മുർമു റൈരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ സെന്ററിൽ അധ്യാപികയായിരുന്നു. തുടർന്ന് ഒഡീഷ സർക്കാരിന്റെ ജലസേചന, വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു.
രാഷ്ട്രീയത്തിലേക്ക്
റായ്‌രംഗ്‌പൂരിൽ നിന്നാണ് അവർ ബി.ജെ.പി പടിയിൽ ആദ്യ ചുവടു വെച്ചത്. 1997-ൽ റൈരംഗ്പൂർ നഗർ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച് കൗൺസിലറായി. 2000-ൽ ഒഡീഷ അസംബ്ലിയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അവർ വാണിജ്യ-വ്യവസായ വകുപ്പുകളുടെ സഹമന്ത്രിയായും ബിജെഡി-ബിജെപി സഖ്യ സർക്കാരിൽ ഫിഷറീസ്, മൃഗവിഭവ വികസന മന്ത്രിയായും പ്രവർത്തിച്ചു . 2004-ൽ അവർ സംസ്ഥാന നിയമസഭയിലേക്ക് രണ്ടാം തവണയും വിജയിച്ചു. എന്നാൽ 2009, 2014 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ടു.
വ്യക്തിപരമായ നഷ്ടങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു മുർമുവിന്റെ 2009 നും 2014 നും ഇടയിലുള്ള കാലം. 2009 ൽ അവരുടെ ടെ മൂത്ത മകൻ ലക്ഷ്മൺ മുർമു, 2013 ൽ ഇളയ മകൻ സിപ്പൻ മുർമു, 2014 ൽ ഭർത്താവ് ശ്യാം ചരൺ മുർമു എന്നിവർ മരണപ്പെട്ടു. മുർമുവിന്റെ അമ്മയും സഹോദരനും മരിച്ചതും വലിയ നഷ്ടങ്ങളായി മാറി. ആറ് വർഷത്തിനുള്ളിൽ തന്റെ ഭർത്താവും രണ്ട് ആൺമക്കളും അമ്മയും സഹോദരനും നഷ്ടപ്പെട്ടതിനെത്തുടർന്ന് അവർ ബ്രഹ്മ കുമാരീസ് പ്രസ്ഥാനത്തിൽ ആശ്വാസം കണ്ടെത്തിയിരുന്നു. അവരുടെ ധ്യാന പരിപാടികളിൽ നിരന്തരം പങ്കെടുത്തു.
ജാർഖണ്ഡ് ഗവർണർ
2015ൽ ജാർഖണ്ഡ് ഗവർണറായി നിയമിതനായ മുർമു 2021 വരെ ആ സ്ഥാനത്ത് തുടർന്നു. സംസ്ഥാനത്തെ ആദ്യ വനിതാ ഗവർണറായിരുന്നു അവർ.
ഒരു സന്താൾ നേതാവ് എന്ന നിലയിലും അവളുടെ സമുദായത്തിനും പൊതുവെ സ്ത്രീകൾക്കും പ്രചോദനമായ വ്യക്തി എന്ന നിലയിലും മുർമു എല്ലായ്പ്പോഴും ആദിവാസി സമൂഹത്തിന്റെ താൽപ്പര്യങ്ങൾ നോക്കി. അതിനു തടസ്സമായില്ല . ബിജെപി സർക്കാർ ഛോട്ടാ നാഗ്പൂർ ടെനൻസി, സന്താൽ പർഗാനാസ് ടെനൻസി നിയമങ്ങൾ ജാർഖണ്ഡ് നിയമസഭയിൽ പാസാക്കിയപ്പോൾ മുർമു അതിനെ എതിർത്തു . ആദിവാസി താല്പര്യത്തിനു വിരുദ്ധമായിരുന്നു ബിജെപിയുടെ നടപടി എന്നത് കൊണ്ടായിരുന്നു ഇത്.