മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി. വക്താവ് നടത്തിയ അവഹേളന പരാമര്‍ശത്തെത്തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുകയാണ്. രാജ്യത്തുടനീളം സംഘര്‍ഷം പടരുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ തീവെപ്പും കല്ലേറും റിപ്പോർട്ട് ചെയ്യപ്പെട്ട വൻ അക്രമത്തിന് ഒരു ദിവസത്തിന് ശേഷം, അക്രമികൾക്കെതിരെ പോലീസ് വൻതോതിലുള്ള നടപടി ആരംഭിച്ചു. പോലീസ് ഇതുവരെ 227 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പശ്ചിമബംഗാളില്‍ വ്യാപകമായ സംഘര്‍ഷം അരങ്ങേറുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുതൽ 70 പേരെ ഹൗറ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസും ഒരു കൂട്ടം പ്രതിഷേധക്കാരും തമ്മിലുണ്ടായ പുതിയ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ രഘുദേവ്പൂരിലെ ബിജെപി ഓഫീസ് തകർന്നു.
ഹൗറ ജില്ലയിലെ അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറിനെ ശനിയാഴ്ച പോലീസ് തടഞ്ഞു അറസ്റ്റ് ചെയ്തു.
ഹൗറ ജില്ലയുടെ പല ഭാഗങ്ങളിലും നടന്ന പ്രതിഷേധത്തെത്തുടർന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ ശനിയാഴ്ച സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.
പ്രശ്‌നം കർശനമായി കൈകാര്യം ചെയ്യണമെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ ഇന്നലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ തുടർന്ന് ഡൽഹി പൊലീസും അജ്ഞാതർക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസെടുത്തു.
നൂപുർ ശർമ്മയുടെയും നവീൻ ജിൻഡാലിന്റെയും പരാമർശത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധർ ടൗണിൽ സമ്പൂർണ ബന്ദ് ആചരിച്ചു. ഭാദേർവയിലും കിഷ്ത്വറിലും കർഫ്യൂ രണ്ടാം ദിവസവും തുടർന്നു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേര്‍ക്കുകയും ചെയ്‌ത റാഞ്ചിയിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സെക്ഷൻ 144 ചുമത്തുകയും ചെയ്തു. ഒട്ടേറെ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .