തളിപ്പറമ്പ് പൂവ്വത്ത് താമസിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പയ്യന്നൂർ സൗത്ത് മമ്പലത്തെ തെക്കെവീട്ടിൽ ഹൗസിൽ ടി.കൃതീഷ് (39)അറസ്റ്റിൽ.
ആലക്കോട് സ്വദേശിനിയായ പെൺകുട്ടിയെ മാനന്തവാടിയിൽ ഒരു വീട്ടിലാണ് ഇയാൾ പൂട്ടിയിട്ടത്.
മേയ് 25-നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും പോലീസും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടിയെ കാണാനില്ല എന്ന് അമ്മ നൽകിയ പരാതിയിന്മേലാണ് പോലീസ് അന്വേഷണമാരംഭിച്ചത്
നിർമാണത്തൊഴിലാളിയായ പ്രതി നേരത്തേ പെൺകുട്ടിയുടെ വീട്ടിനടുത്ത് ജോലിചെയ്തിരുന്നു. ഈ അടുപ്പം മുതലെടുത്ത് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
പെൺകുട്ടിയെ കാണാതായ ദിവസം കോയമ്പത്തൂരിലേക്കാണ് പ്രതി പെൺകുട്ടിയെയും കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വിവിധ സ്ഥലങ്ങളിൽ പോയ ശേഷം ഒടുവിലാണ് മാനന്തവാടിയിലെത്തിയത്. അവിടെ വാടക വീട്ടിലായിരുന്നു താമസം. പ്രതിക്ക് ഭാര്യയും ഒരുകുട്ടിയുമുണ്ട്.
പ്രതി പുറത്തുപോകുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടും. പെൺകുട്ടിയെ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. പോലീസുകാർ ഏറെ തിരഞ്ഞാണ് കൃതീഷ് താമസിക്കുന്ന വീട് കണ്ടെത്തിയത്.