Categories
latest news

സാക്കിയ ജഫ്രിയെ ടീസ്‌ത സെതല്‍വാദ്‌ വൈകാരികമായി ചൂഷണം ചെയ്‌തെന്ന്‌ അമിത്‌ ഷാ

ഗുജറാത്ത്‌ കലാപത്തിലെ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഗൂഢാലോചന നടന്നെന്ന കേസില്‍ നരേന്ദ്രമോദിക്ക്‌ സുപ്രീം കോടതി ക്ലീന്‍ ചിറ്റ്‌ നല്‍കിയതോടെ നരേന്ദ്രമോദിയെ പുകഴ്‌ത്തുന്ന പ്രതികരണങ്ങളുമായി അമിത്‌ ഷാ രംഗത്തെത്തി. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ തീവെച്ചു കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ്‌ എം.പി. ഇഫ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ്‌ സുപ്രീംകോടതി തള്ളിയത്‌. സാകിയ ജഫ്രി പ്രവര്‍ത്തിച്ചത്‌ സാമൂഹിക പ്രവര്‍ത്തക ടീസ്‌ത സെതല്‍വാദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന്‌ അമിത്‌ ഷാ ആരോപിച്ചു. ടീസ്‌ത സെതല്‍വാദ്‌ സാകിയയുടെ വികാരങ്ങള്‍ മുതലെടുത്തുവെന്ന്‌ അമിത്‌ ഷാ കുറ്റപ്പെടുത്തി. സി.ബി.ഐ.യുടെ പ്രത്യേകാന്വേഷണ സംഘം നരേന്ദ്രമോദിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയത്‌ ചോദ്യം ചെയ്‌ത്‌ സാകിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലെ സഹ ഹര്‍ജിക്കാരിയായിരുന്നു മനുഷ്യാവകാശ ആക്ടീവിസ്റ്റ്‌ ആയ ടീസ്‌ത സെതല്‍വാദ്‌. സാഹചര്യങ്ങളുടെ യഥാർത്ഥ ഇരയായ സാകിയ ജാഫ്രിയുടെ വികാരങ്ങളും വികാരങ്ങളും ടീസ്ത ചൂഷണം ചെയ്തുവെന്ന് ഷാ ആരോപിച്ചു.

ടീസ്‌ത സെതല്‍വാദ്‌

മതിയായ തെളിവുകള്‍ ലഭിക്കുന്ന സാഹചര്യമില്ലെന്ന്‌ വിലയിരുത്തിയാണ്‌ പ്രത്യേകാന്വേഷണ സംഘം നരേന്ദ്രമോദിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയത്‌. ഗുജറാത്തിലെ മജിസ്‌ട്രേറ്റ്‌ കോടതി ഇത്‌ അംഗീകരിച്ചു. തുടര്‍ന്നാണ്‌ സാകിയ ജഫ്രി സുപ്രീം കോടതിയെ 2006-ല്‍ സമീപിച്ചത്‌. എസ്‌ഐടി റിപ്പോർട്ട് അംഗീകരിച്ച് ഗുജറാത്ത് മജിസ്‌ട്രേറ്റ് 2012ൽ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ട് സാക്കിയ ജാഫ്രിയുടെ ഹർജിയിൽ കഴമ്പില്ലെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

thepoliticaleditor
Spread the love
English Summary: amit shah against teestha sethalwad

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick