ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 19 വർഷമായി തെറ്റായ ആരോപണങ്ങളുടെ വേദന നിശ്ശബ്ദമായി സഹിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 19 വർഷത്തെ യുദ്ധമായിരുന്നു. ഒരു വാക്കുപോലും പറയാതെ, ഇത്രയും വലിയ നേതാവ്, ശിവൻ വിഷം കുടിച്ചതുപോലെ വേദന സഹിച്ചു. ഇപ്പോൾ അവസാനം, മിന്നുന്ന സ്വർണ്ണം പോലെ സത്യം പൂർണ്ണ തിളക്കത്തോടെ പുറത്തുവന്നു, അപ്പോൾ സന്തോഷം തോന്നുന്നത് സ്വാഭാവികമാണ്. സത്യത്തിന്റെ പക്ഷത്തായിരുന്നിട്ടും ആരോപണങ്ങൾ നേരിടുന്ന മോദിജി ഈ വേദന സഹിക്കുന്നത് ഞാൻ അടുത്ത് കണ്ടിട്ടുണ്ട്, ജുഡീഷ്യൽ നടപടികൾ നടക്കുന്നതിനാൽ അദ്ദേഹം ഒന്നും മിണ്ടിയില്ല. ശക്തമായ ഹൃദയമുള്ള ഒരു മനുഷ്യന് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. മോദിക്കും തനിക്കുമെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അമിത് ഷാ പറഞ്ഞു.
“എല്ലാ ആരോപണങ്ങളും സുപ്രീം കോടതി തള്ളിക്കളഞ്ഞു. – ഷാ പറഞ്ഞു.. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീൻ ചിറ്റ് സുപ്രീം കോടതി വെള്ളിയാഴ്ച ശരിവച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ പരാമർശം.