തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനോട് പാർട്ടിയിൽ ചേരാൻ കോൺഗ്രസ് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന ഉന്നത കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രശാന്ത് വിശദമായ അവതരണം നടത്തിയതിന് പിന്നാലെയാണിത്.
പ്രശാന്തിനെ കൺസൾട്ടന്റായി ഉപയോഗിക്കില്ല, പകരം പാർട്ടിയിൽ ചേരാനും നേതാവായി പ്രവർത്തിക്കാനും ആണ് പാർട്ടി ആവശ്യപ്പെട്ടത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യമായ സംഘടനാ മാറ്റങ്ങളെക്കുറിച്ചും മാർഗരേഖയെക്കുറിച്ചും അദ്ദേഹം വിശദമായ വിവരണം നൽകി.
കോൺഗ്രസ് ശക്തമായി നിലകൊള്ളുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പരാമർശിച്ചതെന്നും സംഘടനാ ഘടന പ്രത്യേകിച്ച് ആശയവിനിമയ സംവിധാനത്തിന് സമ്പൂർണ നവീകരണം ആവശ്യമാണെന്നും പ്രശാന്ത് പറഞ്ഞു. ആശയവിനിമയ തന്ത്രം പൂർണ്ണമായും പുനർനിർമ്മിക്കേണ്ടതുണ്ട് എന്നതാണ് പ്രധാന ആവശ്യം. 370 ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാക്കിയുള്ളവയിൽ സഖ്യമുണ്ടാക്കണമെന്നും പ്രശാന്ത് പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.