ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയ്‌ക്ക് സമീപം ചൈനീസ് നിര്‍മ്മാണം വീണ്ടും. ഇത്തവണ മൊബൈല്‍ ടവറുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പറയുന്നു. ചൈനീസ് അതിര്‍ത്തിക്കുള്ളിലാണെങ്കിലും ഇന്ത്യന്‍ പ്രദേശത്തെയും ലക്ഷ്യമിട്ടാണ് ചൈനയുടെ ഈ നടപടിയെന്ന് അനുമാനിക്കപ്പെടുന്നു. കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് വളരെ അടുത്തായി ചൈന മൂന്ന് മൊബൈൽ ടവറുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ലേ ഹിൽ കൗൺസിൽ മുൻ എക്‌സിക്യൂട്ടീവ് കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൻ പറഞ്ഞു.
പാൻഗോങ് തടാകത്തിന് കുറുകെയുള്ള പാലം പൂർത്തിയാക്കിയ ശേഷം, സ്പ്രിംഗ്‌സിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന 3 മൊബൈൽ ടവറുകൾ ഇന്ത്യൻ പ്രദേശത്തിന് വളരെ അടുത്തായി സ്ഥാപിച്ചു. അതൊരു ആശങ്കയല്ലേ? മനുഷ്യവാസമുള്ള ഗ്രാമങ്ങളിൽ 4ജി സൗകര്യം പോലുമില്ല. എന്റെ നിയോജക മണ്ഡലത്തിലെ 11 ഗ്രാമങ്ങളിൽ 4ജി സൗകര്യമില്ല,” സ്റ്റാൻസിൻ ട്വീറ്റ് ചെയ്തു.
ജനുവരിയിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ ഒരു ഭാഗത്ത് ചൈന അനധികൃതമായി പാലം പണിയുന്നതിനെതിരെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. പാംഗോങ് തടാകത്തിന്റെ വടക്കും തെക്കും കരകളെ ബന്ധിപ്പിക്കുന്ന ഈ പാലം വഴി ചൈനീസ് സേനയ്ക്ക് വേഗത്തിൽ ഇന്ത്യയിലേക്കും തിരിച്ചും പ്രവേശിക്കാൻ എളുപ്പമാണ്.
“സർക്കാർ ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 60 വർഷത്തോളമായി ചൈനയുടെ അനധികൃത അധിനിവേശ പ്രദേശങ്ങളിലാണ് ഈ പാലം നിർമിക്കുന്നത്. നിതിരിച്ചും ങ്ങൾക്കറിയാവുന്നതുപോലെ, ഇന്ത്യ ഒരിക്കലും ഇത്തരം നിയമവിരുദ്ധമായ അധിനിവേശം അംഗീകരിച്ചിട്ടില്ല, ”വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.