സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിന്റെ ഏറ്റവും വലിയ രൂപമാണ് വൈവാഹിക ബലാത്സംഗമെന്നും ഭാര്യ സമ്മതം നൽകിയാണ് സെക്സ് ചെയ്യുന്നത് എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
“നമ്മുടെ വീടുകളുടെ പരിധിയിൽ നടക്കുന്ന ലൈംഗികാതിക്രമത്തിന്റെ ഏറ്റവും വലിയ രൂപമാണ് വൈവാഹിക ബലാത്സംഗം. വിവാഹ ജീവിതത്തിൽ സ്ത്രീകൾ എത്ര തവണ ബലാത്സംഗം നടക്കുന്നു. ഈ കണക്ക് റിപ്പോർട്ട് ചെയ്യുകയോ വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ല,” മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.
ലോകമെമ്പാടുമുള്ള കോടതികൾ വൈവാഹിക ബലാത്സംഗം ഒരു കുറ്റമായി അംഗീകരിക്കുകയും ലൈംഗികബന്ധം സ്ഥാപിക്കുന്നതിന് ഭാര്യയുടെ സമ്മതം അപ്രസക്തമാണ് എന്ന ആശയം റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗോൺസാൽവസ് വാദിച്ചു.
ഇന്ത്യൻ ബലാത്സംഗ നിയമപ്രകാരം ഭർത്താക്കന്മാർക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആർഐടി ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ തുടങ്ങിയവ ചേർന്നാണ് പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചത്.
ഇന്ത്യയിൽ വൈവാഹിക ബലാത്സംഗം ക്രൂരമായ കുറ്റകൃത്യമാണ്. വിവാഹിതരായ സ്ത്രീകളും അവിവാഹിതരായ സ്ത്രീകളും ഓരോ നിയമത്തിലും വ്യത്യസ്തരാണെന്നും ഡൽഹി സർക്കാർ അഭിഭാഷക നന്ദിതാ റാവു വാദിച്ചു.
IPC യുടെ 498A വകുപ്പ്, വിവാഹിതയായ ഒരു സ്ത്രീയോട് അവളുടെ ഭർത്താവോ അവന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരതയെയാണ് കൈകാര്യം ചെയ്യുന്നത്. ക്രൂരത എന്നാൽ സ്ത്രീയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നതോ ഗുരുതരമായ പരിക്കോ ജീവന് അപകടമോ ഉണ്ടാക്കാൻ സാധ്യതയുള്ള അത്തരം സ്വഭാവമുള്ള ഏതെങ്കിലും മനഃപൂർവമായ പെരുമാറ്റം എന്നാണ്.
വൈവാഹിക ബലാത്സംഗം ഒരു പാശ്ചാത്യ സങ്കൽപ്പമാണെന്ന വാദത്തെ ഗോൺസാൽവ്സ് എതിർത്തു. ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹിതരായ ദമ്പതികൾ തമ്മിലുള്ള ലൈംഗികാതിക്രമത്തിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ഉയർത്തിക്കാട്ടുകയും ചെയ്തു. ഒരു പങ്കാളി മറ്റൊരാളുടെ ഇഷ്ടമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നിടത്തെല്ലാം, അത് ഐപിസി പ്രകാരമുള്ള കുറ്റമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശമായി ഭർത്താവുമായുള്ള ലൈംഗികബന്ധം നിരസിക്കാൻ അനുവാദമുണ്ട്.
എന്നാൽ, വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ, കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു, കാരണം ഇത് “വിവാഹത്തെ അസ്ഥിരപ്പെടുത്താനും ഭർത്താക്കന്മാരെ ശല്യപ്പെടുത്തുന്നതിനുള്ള എളുപ്പ ഉപാധി” ആവുകയും ചെയ്യും എന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.