ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ കൂടുതൽ ഷട്ടറികൾ തുറന്നു. ഇതുവരെ തുറന്നുവിടാത്ത രീതിയില്‍ വലിയ അളവിലായിരിക്കും വെള്ളം തുറന്നുവിടുന്നത്. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് വരിക. 9 ഷട്ടറുകൾ 120 സെന്റിമീറ്റർ വീതം ഉയർത്തി. സീസണിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്.
വന്‍തോതില്‍ വെള്ളം ഒഴുക്കിയതിനെത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് വെള്ളം കയറുന്നതായി റിപ്പോര്‍ട്ടുണ്ട്. വീടുകളില്‍ വെള്ളം കയറാന്‍ തുടങ്ങിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്‌റ്റിന്‍ വണ്ടിപ്പെരിയാറിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് രാത്രിനേരത്ത് ഷട്ടറുകള്‍ തുറന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇടുക്കി കളക്ടർ തേനി കളക്ടറുമായി ബന്ധപ്പെട്ടു.