Categories
latest news

അമരീന്ദറിന്റെ ബി.ജെ.പി. സഖ്യത്തിന്‌ കോണ്‍ഗ്രസിന്റെ പാര…അമരീന്ദറിന്‌ ഐ.എസ്‌.ഐ. ബന്ധമുള്ള പാക്‌ യുവതിയുമായി ദുരൂഹ സൗഹൃദം

നവജോത്‌ സിങ്‌ സിദ്ദുവിന്‌ പാകിസ്‌താനില്‍ ബന്ധമുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും വിമര്‍ശിച്ച്‌ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കുരുക്കിലാക്കാന്‍ ശ്രമിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‌ തിരിച്ച്‌ കോണ്‍ഗ്രസിന്റെ ആപ്പ്‌. ബി.ജെ.പി.യുമായി സഖ്യത്തിലേക്കു പോകാനൊരുങ്ങുന്ന അമരീന്ദറിന്‌ ഐ.എസ്‌.ഐ. ബന്ധമുള്ള പാകിസ്‌താനിയായ ഒരു യുവതിയുമായി ദുരൂഹ ബന്ധമുണ്ടെന്ന്‌ വെളിപ്പെടുത്തി അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കയാണ്‌ കോണ്‍ഗ്രസ്‌.

അരൂസ്‌ ആലം അമരീന്ദര്‍ സിങിന്റെ ആത്മകഥയുമായി

ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സുഖ്‌ജീന്ദര്‍ സിങ്‌ രണ്‍ധാവയാണ്‌ അമരീന്ദറിന്‌ അരൂസ്‌ ആലം എന്ന പാകിസത്‌ാനി ജേര്‍ണലിസ്റ്റുമായുള്ള ബന്ധം പുറത്തു പറഞ്ഞിരിക്കുന്നത്‌. അരൂസയുടെ ഐ.എസ്‌.ഐ.ബന്ധം അന്വേഷിക്കുമെന്നും രണ്‍ധാവ പറഞ്ഞിരിക്കുന്നു. ഇതിനായി സംസ്ഥാന ഡി.ജി.പി.ക്ക്‌ നിര്‍ദ്ദേശവും നല്‍കി.

thepoliticaleditor

അരൂസ ആലം അമരീന്ദറിന്റെ അതിഥിയായി ചണ്ഡീഗഢിലെ സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസില്‍ താമസിച്ചിട്ടുണ്ടെന്നും രണ്‍ധാവ വെളിപ്പെടുത്തി.

അമരീന്ദര്‍ കോണ്‍ഗ്രസ്‌ വിട്ടപ്പോഴാണ്‌ അദ്ദേഹം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാക്‌ബന്ധം ആരോപിച്ചത്‌. ഇത്‌ തിരിച്ചിടുകയാണ്‌ കോണ്‍ഗ്രസ്‌. ക്യാപ്‌റ്റന്‍ ഭരിച്ചപ്പോള്‍ എന്തുകൊണ്ടാണ്‌ പാകിസ്‌താന്റെ ഭീഷണി അദ്ദേഹത്തിന്‌ തോന്നാതിരുന്നതെന്നും രണ്‍ധാവ ചോദിച്ചു. ക്യാപ്‌റ്റന്റെ പ്രത്യേക ബാങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന്‌ കുല്‍ബീര്‍ സീറ എം.എല്‍.എ. ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്‌ നേതാവ്‌ ജര്‍മീന്ദര്‍ സിങ്‌ ജസ്സി ഉള്‍പ്പെടെ ഒമ്പത്‌ പേര്‍ കൊല്ലപ്പെട്ട ടിഫിന്‍ ബോംബ്‌ സ്‌ഫോടനം നടന്നത്‌ അമരീന്ദറിന്റെ കാലത്തായിരുന്നുവെന്നും അന്വേഷണം നടത്തിയിരുന്നെങ്കിലും ഉത്തരവാദികളെ കണ്ടെത്തിയിരുന്നില്ലെന്നും ഇതില്‍ ഐ.എ്‌സ.ഐ. ബന്ധം ഉണ്ടോ എന്ന കാര്യം ഇനി പുതിയതായി അന്വേഷണം ആരംഭിക്കുമെന്നും രണ്‍ധാവ പറഞ്ഞു. ടിഫിന്‍ ബോംബൊന്നും ഇ്‌പ്പോള്‍ ഉണ്ടാവാത്തത്‌ എന്തുകൊണ്ടെന്ന്‌ ജനം മനസ്സിലാക്കുമെന്നു കുല്‍ബീര്‍ സീറ പറഞ്ഞു.

പുതിയ രാഷ്ട്രീയസഖ്യവുമായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന അമരീന്ദറിനും ബി.ജെ.പി.ക്കും ഒരു പോലെ സമ്മര്‍ദ്ദമുണ്ടാക്കുന്ന ആരോപണത്തോട്‌ അമരീന്ദര്‍ പ്രതികരിച്ചു. അറൂസ ആലം കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് കേന്ദ്ര സര്‍ക്കാര്‍ അനുവാദത്തോടെയാണെന്നും അമരീന്ദര്‍ പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ കുറ്റപ്പെടുത്തി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick