നീറ്റ്-എസ്എസ് (സൂപ്പർ സ്പെഷ്യാലിറ്റി) പരീക്ഷ ഈ വർഷം പഴയ രീതിയിലായിരിക്കുമെന്ന് കേന്ദ്ര സർക്കാരും ദേശീയ പരീക്ഷാ ബോർഡും സുപ്രീംകോടതിയെ അറിയിച്ചു. അടുത്ത വർഷം മുതൽ മാത്രമേ പുതിയ പാറ്റേൺ ബാധകമാക്കൂ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. പഴയ മാതൃകയിൽ പരീക്ഷ നടത്താൻ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിന്ന് 2 മാസത്തെ സമയം ആവശ്യപ്പെട്ടു.
നീറ്റ്-എസ്എസ് പരീക്ഷയുടെ പാറ്റേണിലെ അവസാന നിമിഷത്തെ മാറ്റങ്ങളിൽ സുപ്രീം കോടതി ചൊവ്വാഴ്ച അതൃപ്തി രേഖപ്പെടുത്തിയിരുന്നു . മെഡിക്കൽ വിദ്യാഭ്യാസവും അതിന്റെ നിയന്ത്രണവും രാജ്യത്ത് ഒരു ബിസിനസ്സായി മാറിയെന്ന് കോടതി പറഞ്ഞിരുന്നു. ഒരു പറ്റം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയിലെ അപ്രതീക്ഷിത മാറ്റം സംശയാസ്പദമാണെന്നു കാണിച്ചു ഹർജി നൽകിയത്.