തോക്ക് ലൈസൻസ് കേസുമായി ബന്ധപ്പെട്ട് ജമ്മു- കശ്മീർ, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ 14 കേന്ദ്ര ങ്ങളിൽ ഒരേ സമയം സിബിഐ തിരച്ചിൽ നടത്തി. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണറുടെ ഉപദേശകനുമായ ബഷീർ അഹമ്മദ് ഖാന്റെ വീട്ടിലും പരിശോധന നടത്തിയതായി അറിയുന്നു. മൂന്ന് മാസം മുമ്പ് കാശ്‌മീരിലെ 40 ഇടങ്ങളില്‍ ഒരേസമയം തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഷാഹിദ് ഇക്‌ബാല്‍ ചൗധരി, നീരജ് കുമാര്‍ എന്നിവരുടെ വീടുകളും പരിശോധിച്ചതില്‍ ഉള്‍പ്പെട്ടിരുന്നു.
തോക്ക് ലൈസന്‍സിന്റെ കാര്യത്തില്‍ ജമ്മു കാശ്‌മീര്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ ആയുധ ലൈസന്‍സ് നല്‍കിയത് ജമ്മു-കാശ്‌മീരിലാണ്. ഇന്ത്യയില്‍ ആകെ നല്‍കിയ 22,805 ലൈസന്‍സുകളില്‍ 18,000 ലൈസന്‍സുകളും ജമ്മു-കാശ്‌മീരിലാണ്. അതായത് രാജ്യത്തെ ആകെയുള്ളതിന്റെ 80 ശതമാനത്തിലേറെയും തോക്ക് ലൈസന്‍സ് ജമ്മു-കാശ്‌മീരിലാണ്.