മയക്കുമരുന്നു കേസില്‍ മകന്‍ കുടുങ്ങിയതോടെ പിതാവ് പ്രശസ്ത താരവും പരസ്യങ്ങളിലെ മൂല്യമേറിയ മോഡലുമായ ഷാരൂഖ്ഖാന് തിരിച്ചടിയായിരിക്കുന്നു. ഷാരൂഖ് ഖാന്‍ പ്രധാന മോഡലായ പ്രശസ്ത ലേണിങ് ആപ് ആയ ബൈജൂസ് ആപ്‌സ് ഷാരുഖ് ഖാന്‍ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ചില ദേശീയ മാധ്യമങ്ങളാണീ വിവരം പുറത്തുവിട്ടിരിക്കുന്നത്.
മാത്രമല്ല, ഷാരൂഖിന്റെ പ്രീ-ബുക്കിംഗ് പരസ്യത്തിന്റെ പ്രകാശനവും നടത്തുന്നില്ല. എന്നാല്‍ വാര്‍ത്ത ബൈജൂസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
കുട്ടിത്തം നിറഞ്ഞ മുഖമുള്ള ഷാരൂഖിന്റെ പ്രമോഷനോടുകൂടിയ പരസ്യങ്ങള്‍ കുട്ടികളുടെ പഠന-വിജ്ഞാനത്തിനുള്ള ലോകപ്രശസ്ത ആപ്ലിക്കേഷനായ ബൈജൂസിന്റെ ആകര്‍ഷണീയതയായിരുന്നു.
എന്നാല്‍ കുട്ടികള്‍ക്കായുള്ള പരസ്യം മയക്കുമരുന്നുപയോഗിക്കുന്ന മകന്റെ പിതാവ് അവതരിപ്പിക്കുമ്പോള്‍ പരിഹാസ്യമാകുമോ എന്ന ഭയം ആണ് ഇപ്പോഴത്തെ പിന്‍വലിക്കലിന് കാരണം എന്ന് വിലയിരുത്തപ്പെടുന്നു.
ഷാരൂഖിന്റെ സ്പോൺസർഷിപ്പ് ഡീലുകളിലെ ഏറ്റവും വലിയ ബ്രാൻഡായിരുന്നു ബൈജൂസ്. ഈ ബ്രാൻഡിന് അംഗീകാരം നൽകുന്നതിനായി ഷാരൂഖിന് പ്രതിവർഷം 3 മുതൽ 4 കോടി വരെ ലഭിച്ചിരുന്നു. 2017 മുതൽ അദ്ദേഹം കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഇതിനുപുറമെ, ഐസിഐസിഐ ബാങ്ക്, റിലയൻസ് ജിയോ, എൽജി, ദുബായ് ടൂറിസം, ഹ്യുണ്ടായ് തുടങ്ങിയ 40 ഓളം കമ്പനികളുടെ പ്രൊമോഷൻ ഷാരൂഖിന് സ്വന്തമായി ഉണ്ട്.