കണ്ണൂർ ജില്ലയിലെ ഏരുവേശിയിൽ പിഞ്ചു മകനെ മകനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. അവർ ആശുപത്രിയിലാണ്. ഏരുവേശി മൂയിപ്ര പുള്ളിമാൻകുന്ന് മാവില സതീശൻ (39), മകൻ ഒൻപത് മാസം പ്രായമുള്ള ധ്യാൻദേവ് എന്നിവരാണു മരിച്ചത്. സതീഷിന്റെ ഭാര്യ അഞ്ജുവിന് (28) ഗുരുതര പരുക്കുകലുണ്ട്.. കുട്ടിയുടെ തലയുടെ പിറകിലാണു വെട്ടേറ്റത്. അഞ്ജുവിന് കഴുത്തിലും. കുട്ടി ആശുപത്രിയിലാണു മരിച്ചത്.
സതീശന്റെ അമ്മയും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിനു മുമ്പ് അമ്മയെ വീട്ടിൽ നിന്ന് ഇറക്കി മുറി പൂട്ടിയതിനു ശേഷമാണ് സതീശൻ ഭാര്യയേയും കുഞ്ഞിനേയും വെട്ടിയത്. കുഞ്ഞിനെ ആദ്യം ചിരവ കൊണ്ട് അടിച്ചതിനു ശേഷമായിരുന്നു വെട്ടിയത്. ഭാര്യയേയും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം സതീശൻ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന സതീശൻ ഒന്നരവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മാനസികാസ്വാസ്ഥ്യത്താല്‍ ഭര്‍ത്താവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വെട്ടിയ ശേഷം സ്വയം മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടിനു സമീപത്തുള്ളവര്‍ അറിഞ്ഞാണ് വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടന്ന് അമ്മയെയും കുഞ്ഞിനെയും പുറത്തെത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലുള്ള അഞ്ജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.