ഉന്നത നേതാക്കള്‍ സി.പി.എമ്മിലേക്ക് കൂടുമാറി ആകെ സമ്മര്‍ദ്ദത്തിലായ സംസ്ഥാന കോണ്‍ഗ്രസിന് കൂനിന്‍മേല്‍ കുരു എന്നതു പോലെ ആഭ്യന്തര കലാപവും തുടങ്ങി. മുന്‍ കെ.പി.സി.സി. അധ്യക്ഷനും നിലവില്‍ രാഷ്ട്രീയകാര്യ സമിതി അംഗവുമായ മുതിര്‍ന്ന നേതാവ് വി.എം.സുധീരനാണ് ഇത്തവണ ഇടഞ്ഞിരിക്കുന്നത്.
കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറി.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം. എന്നാൽ യഥാർത്ഥ കാര്യം അതല്ല എന്ന് സുധീരൻ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു. പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പുനഃസംഘടന ഉള്‍പ്പെടെയുള്ള നടപടികളില്‍ കടുത്ത അതൃപ്തിയാണ് സുധീരന് ഉണ്ടായിരുന്നത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു.