പശ്ചിമബംഗാളിലെ ബിര്‍ഭുമിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന 300 ബി.ജെ.പി.ക്കാര്. അവരുടെ ഒരേയൊരാവശ്യം തങ്ങളെ തൃണമൂലില്‍ തിരിച്ചെടുക്കണം എന്നതു മാത്രം. നിരാഹാരം കിടക്കുന്ന അവരോട് ഒടുവില്‍ പാര്‍ടി കനിഞ്ഞു. പക്ഷേ മലിനമായ മനസ്സുള്ളവരായി മാറിയ ഈ 300 പേരെയും ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ശേഷം തൃണമൂലിലേക്ക് സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ പോലെ സംഭവങ്ങള്‍ അരങ്ങേറുകയാണിപ്പോള്‍. നാനൂര്, ബോല്പൂര് തുടങ്ങിയ ഇടങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ മൈക്ക് കെട്ടി പരസ്യമായി മാപ്പ് അപേക്ഷിച്ചുകൊണ്ട് ചുറ്റിക്കറങ്ങി ജനത്തെ അറിയിച്ച് തൃണമൂലിലേക്ക് തിരികെ ചേക്കേറാന്‍ അപേക്ഷിച്ച സംഭവവും അരങ്ങേറി.
Social Media
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
രാജ്യത്ത് മോദി തരംഗമില്ല, ഇന്ത്യ സഖ്യത്തിന് നേരിയ വളര്‍ച്ച…രാജ്യമാകെ ന...
April 13, 2024
Categories
latest news