നിയമസഭാ സ്പീക്കറുടെ കസേര മറിച്ചിട്ടവരാണ് ഇപ്പോൾ സത്യപ്രതിജ്ഞാ ലംഘനം ഉന്നയിക്കുന്നതെന്ന് വടകര എം.എൽ.എ കെ.കെ.രമ പരിഹസിച്ചു. രമയുടെ ഭർത്താവും ആർ.എം.പി. നേതാവുമായിരുന്ന കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് സ്പീക്കര്‍ പരിശോധിക്കട്ടെയെന്ന് രമ പ്രതികരിച്ചു.. പരിശോധന കഴിഞ്ഞിട്ട് എന്നെ തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
സത്യപ്രതിജ്ഞക്ക് ടി.പി.ചന്ദ്രശേഖരൻ്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ.രമ നിയമസഭയിൽ എത്തിയത് പരിശോധിക്കുമെന്ന് സ്പീക്കർ ഇന്ന് രാവിലെ സൂചിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ഏതെങ്കിലും ബാഡ്‌ജോ അടയാളമോ കൊടിയോ ധരിച്ചു സഭയിൽ എത്തുന്നത് നിയമസഭാ ചട്ടങ്ങളുടെ ലംഘനം ആണെന്ന് കാണിച്ച് തിരുവനന്തപുരത്തെ ജനതാ ദൾ -എസ് നേതാവ് കൃഷ്ണകുമാർ സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതേപ്പറ്റി ആണ് സ്പീക്കർ രാവിലെ പ്രതികരിച്ചത്.