മുൻ വിദേശകാര്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവും കേരള മുൻ ഗവർണറുമായിരുന്ന ആർ.എൽ.ഭാട്യ (100) അന്തരിച്ചു.കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2008 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു. 2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണ്ണറായി ചുമതലയേറ്റത്. എ കെ ആൻറണി, ഉമ്മൻ ചാണ്ടി, വി എസ് അചുതാനന്ദൻ എന്നിവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരള ഗവർണറായി പ്രവർത്തിച്ചു. 2008 മുതൽ 2009 വരെ ബിഹാർ ഗവർണ്ണറായും സേവനമനുഷ്ടിച്ചു.
1975-1977 കാലഘട്ടത്തിൽ കോണഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ആയി. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി.
അമൃത്‌സർ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭാംഗമായി. 1972 ലാണ് അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 1980, 1985, 1992, 1996, 1999 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചു.