സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗം ഏതെന്ന് നിശ്ചയിക്കാനുളള അധികാരം ഭരണഘടനയുടെ 102-ാം ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി സുപ്രീംകോടതി വിധിച്ചു. രാഷ്ട്രപതിക്ക് ശുപാര്‍ശ സമര്‍പ്പിക്കാന്‍ മാത്രമാണ് ഇനി സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളതെന്നും ജസ്റ്റിസുമാരായ എസ്.രവീന്ദ്രഭട്ട്, എല്‍. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവര്‍ എഴുതിയ ഭൂരിപക്ഷവിധിയില്‍ പറഞ്ഞു.













