സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ട എന്ന് മന്ത്രിസഭാ തീരുമാനം. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150തോളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തിരുന്നു.
രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ടെസ്റ്റ് പോസിറ്റിവിറ്റി 15% ൽ കൂടുതലുള്ള ജില്ലകളിൽ ലോക് ഡൗൺ വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു.തൽക്കാലം കടുത്ത നിയന്ത്രണങ്ങൾ മതി എന്ന് മന്ത്രിസഭ തീരുമാനിച്ചു.
ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം ലോക്ക്ഡൗണ്‍ നടപടികള്‍ക്ക് ശുപാർശ ചെയ്തത്. എങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമായിരക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എന്നും പറഞ്ഞിരുന്നു.