Categories
latest news

സോഷ്യല്‍, ഡിജിറ്റല്‍,ഒ.ടി.ടി. മീഡിയകള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രനിയമം: വിശദാംശങ്ങള്‍ വായിക്കൂ…

വാട്‌സ് ആപ് പോലുള്ളവ ഉപഭോക്താക്കള്‍ക്ക് ഗ്യാരന്റി ചെയ്തിട്ടുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രോട്ടാകോള്‍ ഇല്ലാതാക്കാനും എല്ലാ തരത്തിലും ഉപഭോക്താക്കളെ നിരീക്ഷണത്തിലാക്കാനും ഈ വ്യവസ്ഥയിലൂടെ കഴിയും എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു

Spread the love

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, ചാനലുകള്‍ തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ( ഗൈഡ് ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്നാണ് നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്. 2011-ലെ ഐ.ടി. റൂള്‍സിലെ ചില വ്യവസ്ഥകളെ ദുര്‍ബലമാക്കി ഒതുക്കിക്കളയുന്ന നിയമമാണ് പുതിയതായി കൊണ്ടുവരുന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.
നിയമത്തിന്റെ സവിശേഷതകള്‍…

സോഷ്യല്‍ മീഡിയകളില്‍

thepoliticaleditor
  1. സോഷ്യല്‍ മീഡിയയിലെ സന്ദേശങ്ങളുടെ ആദ്യ ഉല്‍ഭവം(ഫസ്റ്റ് ഒറിജിന്‍) വെളിപ്പെടുത്താന്‍ ബാധ്യതസ്ഥരായിരിക്കും അത് ഉപയോഗിക്കുന്നവര്‍.
    വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കണ്ടുപിടിക്കാനാണ് ഈ വ്യവസ്ഥ എന്നാണ് വിശദീകരണം. രാജ്യസുരക്ഷ, ഐക്യം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദങ്ങള്‍, സാമൂഹ്യസുരക്ഷയും ക്രമങ്ങളും, ലൈംഗികമായ സുരക്ഷിതത്വം, കുട്ടികളുടെ സുരക്ഷിതത്വം എന്നിവയെ ബാധിക്കുന്ന വിഷയങ്ങള്‍ തടയാനാണ് ഈ വ്യവസ്ഥ എന്നാണ് സര്‍ക്കാര് വ്യക്തമാക്കുന്നത്.
    എന്നാല്‍ വാട്‌സ് ആപ് പോലുള്ളവ ഉപഭോക്താക്കള്‍ക്ക് ഗ്യാരന്റി ചെയ്തിട്ടുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രോട്ടാകോള്‍ ഇല്ലാതാക്കാനും എല്ലാ തരത്തിലും ഉപഭോക്താക്കളെ നിരീക്ഷണത്തിലാക്കാനും ഈ വ്യവസ്ഥയിലൂടെ കഴിയും എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു.
  2. ലൈംഗികമായ അധിക്ഷേപം അടങ്ങിയതോ മോര്‍ഫ് ചെയ്ത് ലൈംഗികമായി അപമാനിക്കുന്നതോ ആയ ഉള്ളടക്കം, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ളത്, 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ അത് പ്രസിദ്ധീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നവര്‍ ബാധ്യസ്ഥരാണ്.
  3. ഉപഭോക്താക്കള്‍ക്ക് പരാതി രജിസ്‌ററര്‍ ചെയ്യാനുള്ള ഒരു ഇടം ഉണ്ടാക്കും. ആര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് കമ്പനികള്‍ പരസ്യപ്പെടുത്തണം. അവരുടെ സമ്പര്‍ക്ക ഫോണ്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം.
  4. സോഷ്യല്‍ മീഡിയ കമ്പനികള്‍ ഒരു ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍മാരെ നിയമിക്കണം. സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നുവെന്ന് ഇവര്‍ ഉറപ്പു വരുത്തണം. ഈ ഓഫീസര്‍ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയാവണം. എല്ലാ മാസവും കമ്പനികള്‍ എത്ര പരാതികള്‍ കിട്ടിയെന്ന കാര്യമുള്‍പ്പെടെ പരസ്യപ്പെടുത്തണം.
  5. സര്‍ക്കാരിന് കമ്പനികളെ ബന്ധപ്പെടുന്നതിനായി എല്ലാ സ്ഥാപനത്തിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ഈ ഓഫീസറും ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം.
  6. പരാതി അനുസരിച്ച് ഏതെങ്കിലും ഉള്ളടക്കം മാറ്റിയാല്‍ അതേപ്പറ്റി ഉപഭോക്താവിനെ കമ്പനി അറിയിച്ചിരിക്കണം. മാറ്റിയതിനുളള കാരണം വ്യക്തമാക്കുകയും ഉപഭോക്താവ് പറയുന്നത് കേള്‍ക്കുകയും വേണം.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍
  1. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ തലപ്പത്ത് വിരമിച്ച സുപ്രീംകോടതി അഥവാ ഹൈക്കോടതി ജഡ്ജിയെയോ അല്ലെങ്കില്‍ നിയമവിദഗ്ധനെയോ നിയമിക്കണം. പരാതികള്‍ ഇവര്‍ കേള്‍ക്കുകയും വിധി നിര്‍ണയിക്കുകയും വേണം. ടി.വി. ചാനലുകളിലെതുപോലെ സ്വയം നിയന്ത്രണ,നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണ്, അല്ലാതെ സര്‍ക്കാര്‍ നിയന്ത്രണമല്ല ഉദ്ദേശിക്കുന്നത്. അതായത് സ്വയം സെന്‍സറിങ് ഏര്‍പ്പെടുത്തണം.
  2. എവിടെ നിന്നാണ് വിവരങ്ങള്‍ കിട്ടിയതെന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ വെളിപ്പെടുത്തണം.
  3. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അഞ്ച് തരം കാറ്റഗറികളിലായിരിക്കണം സ്‌ക്രീനിങ്ങ്. U, U/A7+, U/A13+, U/A16+, A എന്നിങ്ങനെ അഞ്ച് സര്‍ട്ടിഫിക്കേഷന്‍ വേണം.
  4. പതിമൂന്നു വയസ്സിനു മുകളിലുള്ള കാറ്റഗറിയില്‍ പാരന്റല്‍ ലോക്ക് സംവിധാനം ഏര്‍പ്പെടുത്തണം. കുട്ടികളെ ഒഴിവാക്കി നിര്‍ത്താനാണിത്.
ഡിജിറ്റല്‍ മീഡിയകളില്‍

പ്രസ് കൗണ്‍സിലിന്റെയും കേബിള്‍ ടി.വി.നെറ്റ് വര്‍ക്ക് റെഗുലേഷന്റെയും മാതൃകയില്‍ സ്വയം നിയന്ത്രണ സംവിധാനവും സ്വയം സെന്‍സറിങ്ങും ഏര്‍പ്പെടുത്തണം.

Spread the love
English Summary: union-government-to-impliment-rules-for-social-media-digital-media-ott-platforms.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick