Categories
latest news

ഡി.വൈ.എഫ്.ഐ. നേതാവിന്റെ മരണം: ബംഗാളില്‍ പ്രതിഷേധത്തിര

ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധപരിപാടികള്‍ ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷം സജീവമാക്കിയിട്ടുണ്ട്

Spread the love

ഫെബ്രുവരി 11-ന് സെക്രട്ടറിയേറ്റിലേക്കു ഇടതുപക്ഷം സംഘടിപ്പിച്ച റാലിക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ ഗുരുതരമായി പരിക്കേറ്റ ഡി.വൈ.എഫ്.ഐ. നേതാവ് ഫരീദ് എന്ന മൊയ്ദുല്‍ ഇസ്ലാം മിദ്യ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത് ഒരിക്കല്‍ കൂടി ബംഗാള്‍ തെരുവുകളില്‍ യുവജനപ്രതിഷേധത്തിന്റെ ആവേശത്തിരയിളക്കം വിളിച്ചറിയിക്കുന്നതായി. എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ വലിയ തോതില്‍ തെരുവില്‍ ഇറങ്ങി. മിദ്യയുടെ വസതിക്കു മുന്നില്‍ വലിയ പ്രതിഷേധം അരങ്ങേറി. ഇടതു-കോണ്‍ഗ്രസ് നേതാക്കള്‍ രക്തസാക്ഷിയുടെ വീട് സന്ദര്‍ശിച്ചു.

മോയ്ദുല്‍ ഇസ്ലാമിന്റെ മൃതദേഹം വസതിയിലെത്തിച്ചപ്പോള്‍


പൊലീസ് ലാത്തിച്ചാര്‍ജ്ജിലാണ് മൊയ്ദുല്‍ ഇസ്ലാമിന് ഗുരുതരമായി പരിക്കേറ്റത്. അതാണ് മരണത്തിലേക്ക് നയിച്ചത്. ഉത്തരവാദിയായ ഉന്നത പോലീസ് ഓഫീസറെ ശിക്ഷിക്കണമെന്ന് ബംഗാള്‍ എസ്.എഫ്.ഐ. സെക്രട്ടറി സ്രിജന്‍ ഭട്ടാചാര്യ ആവശ്യപ്പെട്ടു.
ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധപരിപാടികള്‍ ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷം സജീവമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇടതുപക്ഷത്തിന് ഈ രക്തസാക്ഷിത്വം മമതയ്‌ക്കെതിരായ പ്രചാരണത്തിനുള്ള ഉണര്‍വ്വേകിയിരിക്കയാണ്.

thepoliticaleditor
Spread the love
English Summary: death of dyfi leader- protest rocks bengal streets.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick