Categories
national

ശുഭേന്ദു അധികാരി എം.എല്‍.എ. സ്ഥാനവും രാജിവെച്ചു.. 19-ന് അമിത്ഷാ ബംഗാളില്‍ വരുമ്പോള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നേക്കും

തിരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെപ്പോലുള്ളവര്‍ക്ക് പാര്‍ടിയില്‍ പ്രാധാന്യം കിട്ടുന്നതില്‍ ശുഭേന്ദു അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അനുരഞ്ജനത്തിന് മമത ശ്രമിച്ചെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു

Spread the love

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് പാര്‍ടിയുടെ ഏറ്റവും സ്വാധീനവും നയതന്ത്രവും ഉള്ള നേതാവ് ശുഭേന്തു അധികാരി ബുധനാഴ്ച എം.എല്‍.എ. സ്ഥാനവും രാജിവെച്ചു. മമതാബാനര്‍ജിയുടെ കാബിനറ്റില്‍ നിന്നും ശുഭേന്തു കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. തൃണമൂലിന് ഭരണം കിട്ടാനും ഇടതുപക്ഷം തകര്‍ന്നിടിയാനും ഇടയാക്കിയ നന്ദിഗ്രാം പ്രക്ഷോഭത്തില്‍ നന്ദിഗ്രാം എം.എല്‍.എ.യായിരുന്നു ശുഭേന്ദു അധികാരി. പാര്‍ടിയില്‍ വലിയ സ്വാധീനമുള്ള ശുഭേന്ദു മമതാ ബാനര്‍ജിയുമായുള്ള ഭിന്നത മൂലമാണ് പാര്‍ടി വിടുന്നത്. തിരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെപ്പോലുള്ളവര്‍ക്ക് പാര്‍ടിയില്‍ പ്രാധാന്യം കിട്ടുന്നതില്‍ ശുഭേന്ദു അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അനുരഞ്ജനത്തിന് മമത ശ്രമിച്ചെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ബംഗാള്‍ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി. ശുഭേന്ദുവിനെ നോട്ടമിട്ടു പറക്കുകയാണ്. അമിത് ഷാ ഡിസംബര്‍ 19-ന് ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ശുഭേന്ദുവിന് ബി.ജെ.പി.യില്‍ അംഗത്വം നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എം.എല്‍.എ. സ്ഥാനത്തു നിന്നുള്ള രാജി ഇതിന്റെ ഭാഗമായാണ് കരുതപ്പെടുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick