വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൂപ്പര്‍ താരം രജനീകാന്തിനെ ഞായറാഴ്ച വൈകീട്ട് ഡിസ്ചാര്‍ജ്ജ് ചെയ്തു. പരിപൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന ഉപദേശം. രക്തസമ്മര്‍ദ്ദം അടിക്കടി കൂടുകയും കുറയുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു സ്റ്റൈല്‍ മന്നനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രിലില്‍ റിലീസ് ഉദ്ദേശിക്കുന്ന പുതിയ സിനിമ അണ്ണാത്തെ-യില്‍ അഭിനയിക്കാനാണ് രജനി ഹൈദരാബാദിലെത്തിയത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് എന്നുറപ്പിച്ച ശേഷമായിരുന്നു ഹൈദരാബാദ് യാത്ര. എന്നാല്‍ രക്തസമ്മര്‍ദ്ദ വ്യതിയാനം അപകടനിലയിലായതിനാലാണ് രജനിയെ ആശുപത്രിയിലാക്കിയത്. 70 വയസ്സുള്ള രജനി അടുത്തിടെ വൃക്ക മാറ്റിവെക്കലിന് വിധേയനായിട്ടുണ്ട്. ജനുവരിയില്‍ പുതിയ പാര്‍ടി പ്രവര്‍ത്തനം തുടങ്ങാനിരിക്കവെ രജനിയുടെ ആരോഗ്യനില തമിഴകത്തിന്റെ മുഴുവന്‍ ഉല്‍കണ്ഠയായി മാറിയിരിക്കയാണ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
national
Social Connect
Editors' Pick
ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരായി
April 24, 2024
തൃശ്ശൂര്‍ പൂരം കലങ്ങിയതിനു പിന്നിലെന്ത്…
April 23, 2024