വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൂപ്പര്‍ താരം രജനീകാന്തിനെ ഞായറാഴ്ച വൈകീട്ട് ഡിസ്ചാര്‍ജ്ജ് ചെയ്തു. പരിപൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന ഉപദേശം. രക്തസമ്മര്‍ദ്ദം അടിക്കടി കൂടുകയും കുറയുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു സ്റ്റൈല്‍ മന്നനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രിലില്‍ റിലീസ് ഉദ്ദേശിക്കുന്ന പുതിയ സിനിമ അണ്ണാത്തെ-യില്‍ അഭിനയിക്കാനാണ് രജനി ഹൈദരാബാദിലെത്തിയത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് എന്നുറപ്പിച്ച ശേഷമായിരുന്നു ഹൈദരാബാദ് യാത്ര. എന്നാല്‍ രക്തസമ്മര്‍ദ്ദ വ്യതിയാനം അപകടനിലയിലായതിനാലാണ് രജനിയെ ആശുപത്രിയിലാക്കിയത്. 70 വയസ്സുള്ള രജനി അടുത്തിടെ വൃക്ക മാറ്റിവെക്കലിന് വിധേയനായിട്ടുണ്ട്. ജനുവരിയില്‍ പുതിയ പാര്‍ടി പ്രവര്‍ത്തനം തുടങ്ങാനിരിക്കവെ രജനിയുടെ ആരോഗ്യനില തമിഴകത്തിന്റെ മുഴുവന്‍ ഉല്‍കണ്ഠയായി മാറിയിരിക്കയാണ്.
Social Media

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച...
August 06, 2023

Categories
national

Social Connect
Editors' Pick
ദേശീയ മ്യൂസിയവും ഒഴിപ്പിക്കുന്നു…ചരിത്രം മായ്ക്കാന്‍ മോദിയുടെ പുതിയ ശ്രമം
September 30, 2023
കെ.ജി.ഒ.എ. സംസ്ഥാന കലോല്‍സവം ഒക്ടോ. ഒന്ന്,രണ്ട് തീയതികളില്‍ കണ്ണൂരില്‍
September 26, 2023
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ അരവിന്ദാക്ഷനു പിറകെ രണ്ടാം അറസ്റ്റ്…
September 26, 2023
ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
September 25, 2023
കോണ്‍ഗ്രസ് തുരുമ്പിച്ച ഇരുമ്പു പോലെ- മോദി
September 25, 2023