മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിക്ക് ബിഹാറില്‍ ഇനി സ്ഥാനമില്ല. അദ്ദേഹം അതിയായി ആഗ്രഹിച്ചിട്ടും സംസ്ഥാനഭരണത്തില്‍ മോദി വേണ്ടെന്ന് ബി.ജെ.പി. തീരുമാനിച്ചു. നിതീഷ്കുമാറുമായി വളരെ ഐക്യത്തില്‍ പോകുന്ന മോദിയെ വീണ്ടും നിതീഷിനൊപ്പം നിര്‍ത്താന്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നില്ല. സുശീല്‍ മോദിക്ക് രാജ്യസഭാസീറ്റ് നല്‍കാനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭയില്‍ രാംവിലാസ് പാസ്വാന് കൈകാര്യം ചെയ്ത വകുപ്പായ ഭക്ഷ്യ-സിവില്‍ സപ്ലൈസ് സുശീല്‍ മോദിക്ക് കിട്ടിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ മോദിക്ക് താല്പര്യം ധനകാര്യമാണ്. അത് നല്കാന് വലിയ മോദി എന്തായാലും തയ്യാറാകില്ല. എന്നാല്‍ കൃഷി വകുപ്പ് ഇപ്പോഴത്തെ മന്ത്രി തോമറില്‍ നിന്നും മാറ്റി മോദിക്ക് നല്‍കാനും സാധ്യത പറയുന്നുണ്ട്.
വീണ്ടും ബിഹാറിലെ ഉപമുഖ്യമന്ത്രിയാകുക എന്നതായിരുന്നു സുശീല്‍ മോദിയുടെ വലിയ മോഹം. എന്നാല്‍ അത് പാര്‍ടി ആഗ്രഹിച്ചില്ല. ഇതില്‍ മോദി കോപാകുലനായിരുന്നു. എന്നാല്‍ താന്‍ പാര്‍ടിയെ ക്ഷീണിപ്പിക്കാന്‍ താല്പര്യപ്പെടുന്നില്ല എന്നാണ് മോദി പറഞ്ഞത്. ബി.ജെ.പി. വണ്‍വേ ഗതാഗതം പോലെയാണെന്നും ആര്‍ക്കും അതിലേക്കു വരാമെന്നും എന്നാല്‍ വന്നു കഴിഞ്ഞാല്‍ ആര്‍ക്കും പോകാനാവില്ലെന്നും മോദി അര്‍ഥം വെച്ചു പറഞ്ഞു. ബി.ജെ.പി. വിട്ടുപോയാല്‍ ആര്‍ക്കും സമാധാനമായി ജീവിക്കാനാവില്ല എന്നും സുശീല്‍ മോദി പറഞ്ഞത് പാര്‍ടിയോടുള്ള അദ്ദേഹത്തിന്റെ അതൃപ്തിയും തന്റെ നിസ്സഹായതയും ഒരേസമയം ധ്വനിപ്പിക്കുന്നതായിരുന്നു. ഉപമുഖ്യമന്ത്രിപദം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ മോദി, പാര്‍ടിപ്രവര്‍ത്തകന്‍ എന്ന പദവി ആര്‍ക്കും കളയാന്‍ കഴിയില്ലെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
national

Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024