ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത നിതീഷ്കുമാര്‍ മന്ത്രിസഭയുടെ സ്വഭാവം നോക്കിയാല്‍ സാമുദായിക സംവരണം പാലിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 14 മന്ത്രിമാരാണ്. ഇതില്‍ ഏഴ് പേര് ബി.ജെ.പി.യില്‍ നിന്നും അഞ്ച് പേര് ജെ.ഡി.യു.വില്‍ നിന്നും ബാക്കി രണ്ടുപേര്‍ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, വി.ഐ.പി. പാര്‍ടി എന്നിവയില്‍ നിന്നുമാണ്. ഇതിനപ്പുറത്ത് വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തിയാണ് മന്ത്രിസഭാ രൂപീകരണം. അഞ്ച മന്ത്രിമാര്‍ സവര്‍ണവിഭാഗത്തില്‍ നിന്നാണ്. ഏഴ് പേര് പിന്നാക്ക സമുദായത്തില്‍ നിന്നുള്ളവരും മൂന്നുപേര്‍ ദളിതരുമാണ്. ബിഹാര്‍ ക്യാബിനറ്റില്‍ ആകെ 36 സ്ഥാനങ്ങളാണ് ഉള്ളത്. മന്ത്രിസഭയുടെ വികസനം പിന്നീടായിരിക്കും. ചൊവ്വാഴ്ച മന്ത്രിസഭാ യോഗം ചേരും. നവംബര്‍ 23ന് നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കാനും ആലോചനയുണ്ട്.
Social Media
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
രാജ്യത്ത് മോദി തരംഗമില്ല, ഇന്ത്യ സഖ്യത്തിന് നേരിയ വളര്‍ച്ച…രാജ്യമാകെ ന...
April 13, 2024
Categories
national
ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിസ്ഥാനത്ത് ഏഴാം തവണ… സാമുദായിക സംതുലനം നോക്കി സഹമന്ത്രിമാര്‍..
Social Connect
Editors' Pick
സജി മഞ്ഞക്കടമ്പിൽ ഇനി പുതിയ പാർട്ടിയുമായി “കാവിക്കടവി”ലേക്ക്
April 19, 2024