അമേരിക്കയും തായ് വാനും സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പിട്ടു. ചൈനയുടെ കടുത്ത എതിര്‍പ്പ് വക വെക്കാതെയാണ് അമേരിക്കയുടെ നടപടി. കരാര്‍ ഒപ്പിട്ടാല്‍ അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം വഷളാവുമെന്ന ചൈനീസ് വിദേശകാര്യ വക്തവിന്റെ മുന്നറിയിപ്പ് അമേരിക്ക പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ചൈനയുമായി വിമത നീക്കങ്ങളുമായി നില്ക്കുന്ന തായ് വാനുമായി ഒരു തരതത്തിലും ആരെങ്കിലും സഹകരിക്കുന്നതില്‍ ചൈന രോഷാകുലരാണ്. വിഘടനവാദികള്‍ എന്നാണ് തായ വാനെ ചൈന വിശേഷിപ്പിക്കുന്നത്. ചൈനയില്‍ നിന്നും സ്വതന്ത്രമാകാന്‍ ശ്രമിക്കുന്ന തായ് വാന്‍ ചൈനയുടെ കണ്ണിലെ കരടാണ്. തായ് വാന്റെ സ്വാതന്ത്രമോഹങ്ങള്ക്ക് പ്രോല്‍സാഹനം നല്‍കുകയാണ് അമേരിക്ക എന്നാണ് ചൈന ഉയര്‍ത്തുന്ന വിമര്‍ശനം. അടുത്ത കാലത്ത് ചൈന തായ് വാനിലെ സൈനിക സാന്നിധ്യം വന്‍ തോതില്‍ വര്‍ധിപ്പിക്കുകയുണ്ടായി.
Social Media
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
രാജ്യത്ത് മോദി തരംഗമില്ല, ഇന്ത്യ സഖ്യത്തിന് നേരിയ വളര്‍ച്ച…രാജ്യമാകെ ന...
April 13, 2024
Categories
world